• History

        • ചരിത്രം

          1950-ല്‍ പി. കുഞ്ഞബ്ദുല്ല എന്ന വിദ്യാര്‍ത്ഥിയെ ഒന്നാം നമ്പറുകാരനായി ചേര്‍ത്ത് മുട്ടില്‍ ചെറുമൂലയില്‍ (ഇന്നത്തെ വിവേകാനന്ദ ഹോസ്പിറ്റല്‍ നില്‍ക്കുന്ന സ്ഥലം) തുടങ്ങിയ മുട്ടില്‍ എ.യു.പി. സ്‌കൂള്‍ ഇന്ന് വളര്‍ന്ന് പന്തലിച്ച് 1200 ഓളം കുട്ടികള്‍ പഠിക്കുന്ന വയനാട് ഓര്‍ഫനേജ് യു.പി. സ്‌കൂളായി മാറിയിരിക്കുകയാണ്. ഈ വിദ്യാലയത്തിന്റെ സ്ഥാപകനും മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകവുമായ എ.വി. രാധാഗോപി മേനോന്‍ മുട്ടില്‍ മുനവ്വറുല്‍ ഇസ്‌ലാം മഹല്ല് കമ്മിറ്റിയുടെ പ്രസിഡന്റ് കൂടിയായിരുന്നു എന്നത് ശ്രദ്ധേയമാണ്. 62 വര്‍ഷം പിന്നിട്ട ഈ സ്‌കൂള്‍ സ്ഥാപിക്കാന്‍ മുന്‍കൈയെടുത്ത വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തിന്റെ മഹത്വം പ്രശംസനീയമാണ്.
          മലമ്പനി, മലേറിയ, വസൂരി, എന്നീ രോഗങ്ങളാല്‍ പൊറുതിമുട്ടി ചികിത്സ ലഭിക്കാതെ മരണം മുന്നില്‍ കജനങ്ങള്‍, ദാരിദ്ര്യത്തിന്റെ കൈപ്പുനീര്‍ കുടിച്ച സമൂഹം. സാമ്പത്തികമായും സാംസ്‌കാരികമായും പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗം, കുടിയേറ്റ മേഖല എന്നിവയായിരുന്നു ഈ പ്രദേശത്തിന്റെ അവസ്ഥ. ഈ സാഹചര്യത്തിലാണ് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത കുട്ടിമാളു അമ്മയുടെ നേതൃത്വത്തില്‍ ഒരുപറ്റം ഉല്‍ബുദ്ധര്‍ ഒരുമിച്ചു കൂടുകയും അടുത്ത പ്രദേശത്തൊന്നും ഒരു സ്‌കൂള്‍ പോലും ഇല്ലാത്തതിനാല്‍ ഒരു വിദ്യാലയം ആരംഭിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തത്. അങ്ങനെ 1950ല്‍ ഓലഷെഡ്ഡില്‍ സ്‌കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. വളരെ പ്രയാസപ്പെട്ടാണ് പിന്നീട് സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോയത്. ഒരിക്കല്‍ ശക്തമായ കാറ്റും മഴയും വന്ന് സ്‌കൂള്‍ കെട്ടിടം തകരുകയും ഷിഫ്റ്റ് സമ്പ്രദായം കൊുവരികയും ചെയ്തു. ഈ ഒരു പ്രയാസഘട്ടത്തിലാണ് സ്‌കൂളിന്റെ നടത്തിപ്പ് മുട്ടില്‍ പ്രദേശത്തെ സാധുസേവ സംഘത്തിന് ഏല്‍പ്പിച്ചുകൊടുത്തത്. പിന്നീട് സ്‌കൂള്‍ മുക്കം ഓര്‍ഫനേജിന്റെ കീഴില്‍ പ്രവര്‍ത്തിച്ചു. കുറച്ചു കാലങ്ങള്‍ ക്കു ശേഷം നീലിക്കി കുഞ്ഞമ്മദ് ഹാജിയുടെ വീട്ടില്‍ വെച്ച് സ്ഥാപന നടത്തിപ്പിനെ കുറിച്ച് കൂടിയാലോചന നടത്തുകയും 1977-ല്‍ ബഹുമാന്യനായ കെ.പി. മമ്മദ് ഹാജി ജനറല്‍ സെക്രട്ടറി യായി വയനാട് ഓര്‍ഫനേജ് യു.പി. സ്‌കൂള്‍ അംഗീകരിക്കപ്പെടുകയും ചെയ്തു.
          കെ.പി. ഹാജിക്ക് ശേഷം വാഴയില്‍ കുഞ്ഞബ്ദുല്ല ഹാജി, എം.എ. മുഹമ്മദ് ജമാല്‍ സാഹിബ് എന്നിവരിലൂടെയാണ് വയനാട് ഓര്‍ഫനേജ് യു.പി. സ്‌കൂളിന്റെ മാനേജര്‍ സ്ഥാനം നീങ്ങിക്കൊിരിക്കുന്ന ത്. ഈ സ്‌കൂളിന്റെ ഹെഡ്മാസ്റ്റര്‍ സ്ഥാനം യഥാക്രമം നാരായണന്‍ മാസ്റ്റര്‍, മൊയ്തീന്‍ മാസ്റ്റര്‍, മുകുന്ദന്‍ മാസ്റ്റര്‍, എ. കൃഷ്ണന്‍ മാസ്റ്റര്‍, കെ. ബാലകൃഷ്ണന്‍ മാസ്റ്റര്‍, എന്‍.സി. ബക്കര്‍ മാസ്റ്റര്‍, എ. റൈഹാന ടീച്ചര്‍,വി.ജെ.റോസ ടീച്ചര്‍, എ.പി.സാറാമ്മ ടീച്ചര്‍, മോളി കെ ജോർജ് ടീച്ചര്‍ എന്നിവരിലൂടെയാണ് കടന്നുപോയത്. ഇപ്പോള്‍ ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ പ്രധാനധ്യാപിക പത്മാവതി ടീച്ചറാണ്.
          അധ്യാപക-അധ്യാപകേതര ജീവനക്കാരടക്കം 40 പേര്‍ ഇപ്പോള്‍ ഇവിടെ സേവനമനു ഷ്ഠിച്ചുവരുന്നു.
          ഭൂമിശാസ്ത്രപരമായ സവിശേഷതകളും ഈ പ്രദേശത്തിനു. നെല്‍കൃഷിക്കും നാണ്യവിളകള്‍ക്കും അനുയോജ്യമായ വളക്കൂറുള്ള മണ്ണ്, ജലലഭ്യത, ഗതാഗത സൗകര്യം എന്നിവ ജനങ്ങളെ ഈ പ്രദേശത്തേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നു. പ്രീപ്രൈമറി മുതല്‍ പി.ജി. തലം വരെയുള്ള വിദ്യാഭ്യാസ സൗകര്യങ്ങള്‍ കൂടി ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്.
          ഈ വിദ്യാലയത്തില്‍ പഠിച്ച പലരും ഉന്നത സ്ഥാനം വഹിക്കുന്നവരാണ്. രാഷ്ട്രീയ, മത, സാമൂഹിക, സാംസ്‌കാരിക രംഗത്ത് പലരും തിളങ്ങി നല്‍ക്കുന്നു്. പാഠ്യ-പാഠ്യേതര രംഗങ്ങളില്‍ ഈ സ്‌കൂള്‍ ഉന്ന നിലവാരം പുലര്‍ത്തിവരുന്നു. കലാ-ശാസ്ത്ര-കായിക മേളകളില്‍ സംസ്ഥാനതലത്തില്‍വരെ ഈ സ്‌കൂളിലെ കുട്ടികള്‍ മികവ് പുലര്‍ത്തിയിട്ടു്. ഈ സ്‌കൂളിന്റെ ഹെഡ്മാസ്റ്ററായിരുന്നപരേതനായ എന്‍.സി. ബക്കര്‍ മാസ്റ്റര്‍ക്ക് കാന്‍ഫെഡ്ഡിന്റെ സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. ദേശീയ അധ്യാപക അവാര്‍ഡ് നേടിയ എം. മുഹമ്മദ് മാസ്റ്ററും ഈ സ്‌കൂളിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്.